Sunday, January 10, 2010

ഇടത് പുരോഗമനം

കേരളത്തിലെ ഇപ്പോഴത്തെ സി.പി.എമ്മിന്റെ പോക്കില്‍ വലതുപക്ഷവും
ഇടതുപക്ഷവും തമ്മില്‍ നയപരമായ വ്യത്യാസം ഇല്ലെന്ന അവ്സ്ഥ സംജാതമായതുകൊണ്ടാവാം
തെറ്റുതിരുത്തല്‍ രേഖയുമായി നേരിട്ട് പിബി. ഇറങ്ങിയത്. അണികളിലെ സ്വഭാവമാണ് അതില്‍ പരാമറ്ശിക്കുന്നത് എങ്കിലും.
അന്ന് അത് കേട്ടപ്പോഴേ സംശയം തോന്നിയതാണ് മതപരമായ വിശ്വാസത്തിന്റെ കാര്യത്തിലുള്ള
നിയന്ത്രണം. പ്രത്യേകിച്ചും കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ജാതി മത സംഘടനകളെ സ്വാധീനിക്കാന്‍ തത്രപ്പെടുന്ന അവസരത്തിലും.
സെമിറ്റിക് മതവിശ്വാസികള്‍ക്ക് പ്രത്യേകിച്ചും അംഗീകരിക്കാന്‍ പറ്റാത്തതായിരിക്കിലേ ആ വ്യവസ്ഥ എന്ന് തോന്നിയിരുന്നു. അന്നു പെട്ടെന്ന് പ്രതികരണം വന്നില്ലെങ്കിലും കെ.എസ്. മനോജിന്റെ രാജി സൂചിപ്പിക്കുന്നത് അതാണ്‍. സി.പി.എം ആശയപരമായി ഇടറുന്നില്ലേ എന്നാണ് ‘മുതലാളിത്ത ചട്ടുകങ്ങളായ’ മാധ്യമങ്ങള്‍ ആശ്രയിക്കുന്ന ഒരാള്‍ എന്ന് നിലയില്‍ തോന്നിയിട്ടുള്ളത്.
ഈ തീരുമാനം പാര്‍ട്ടിയില്‍ ക്രുത്യമായി നടപ്പിലാക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ് , പ്രത്യേകിച്ചും കേരളം പോലുള്ള ഒരു സംസ്ഥാനത്ത്. കാരണം കേരളം ഇടതിനെ വിജയിപ്പിക്കാറുണ്ടെങ്കിലും കേരളീയര്‍ ചിന്തയില്‍ ഇന്നും കമ്മ്യൂണിസ്റ്റുകള്‍ സ്വപ്നം കാണുന്ന ഇടതിലേക്ക് ചിന്തിക്കുന്നില്ല എന്നതുതന്നെ. സത്യത്തില്‍ ഇവിടുത്തെ സാധാരണക്കാരന്റെ ചിന്തകളെ യാതൊരു ഇടതു ചിന്തയും വിലപ്പോ‍കില്ല എന്നതില്ലേ സത്യം. പിന്നെ ഇവിടെ ഇടതു പക്ഷം പ്രസംങ്ങിക്കുന്ന പുരോഗമന ആശയങ്ങള്‍ (ജാതി മതചിന്തയിലെ സ്വതന്ത്രത) കുറച്ചെങ്കിലും വന്നിട്ടുട്ടെങ്കില്‍ അത് അതാത് സമുദായ നേതാക്കളെക്കൊണ്ടാണെന്ന് കാണാം, അല്ലാതെ പാര്‍ട്ടി അവയെ മുതലാക്കുന്നതേ കാണാന്‍ കഴിയൂ.
രാജ്മോഹന്‍ ഉണ്ണിത്താന്റെ കേസ്സില്‍ ഡി.വൈ.എഫ്.ഐ.ക്കാര്‍ സക്കറിയയെ കയ്യേറ്റം ചെയ്ത സംഭവത്തിന്റെ പ്രതികരണമായി സക്കറിയ പറഞ്ഞത് പുരേഗമന ആശയങ്ങള്‍ (സ്ത്രീ പുരുഷ സ്വാതന്ത്രത്തിന്റെ) പ്രസങ്ങിച്ചുനടന്ന ഒരു സംഘടന എങ്ങനെ ആ പ്രശനത്തെ കൈകാര്യം ചെയ്തു വഷളാക്കി എന്നാണ്‍. സക്കറിയ ചൂണ്ടിക്കാട്ടുന്നത് അവര്‍ ആ പറയുന്ന പുരോഗമനം പ്രവര്‍ത്തിയില്‍ ഇല്ലെന്നാണ്‍. പണ്ട് പലസമയത്തും ഇത്തരം സ്ത്രീ ‘സ്വാന്ത്ര്യത്തെക്കുറിച്ച് വാചാലരായവര്‍ നേര്‍ വിപരീതം പ്രവര്‍ത്തിച്ചതിനെയാവണം സക്കറിയ വിമര്‍ശിച്ചത്. അന്നും ഇന്നും ഇടതിന്റെ പ്രവര്‍ത്തികളെ രാഷ്ട്രീയ ഉപയോഗം എന്നേ എനിക്കുതോന്നിയിട്ടുള്ളൂ. ഇടത് ഇതരമായി ചിന്തിക്കുന്നവരെ വിമര്‍ശിക്കാന് അവര്‍ ഈ രണ്ടു പക്ഷവും ഉപയോഗിക്കുന്നു എന്നതാണ് വസ്തുത. അതായത് പുരോഗമനവും അവര്‍പറയുന്ന ഫാസ്സിസവും അവര്‍തന്നെ ഉപയോഗിക്കുന്നു.
പാര്‍ട്ടിയുടെ ചിന്ത ഇടത് ആണെങ്കില്‍ അണികളുടെ ചിന്ത വലതുപക്ഷത്തും എന്ന് പറയേണ്ടിവരുമോ ?
പറഞ്ഞുവരുന്നത് ഏതൊക്കെയാണോ പാര്‍ട്ടി പുരോഗമനം എന്ന് പറയുകയും എഴുതിവിടുകയും ചെയ്യുന്നത് നേര്‍വിപരീതമായാണ് അണികളുടെ അവസ്ഥ എന്നാണ്‍. സ്ത്രീപുരുഷസ്വാതന്ത്രത്തിന്റെ കാര്യത്തിലായാലും മതപരമായ വിശ്വാസത്തിന്റെ കാര്യത്തിലായാലും. ഇതു സൂചിപ്പിക്കുന്നത് കേരളത്തിന്റെ ചിന്ത ഒരിക്കലും ഇടത് അല്ലായിരുന്നു എന്നാണ്‍. പലപ്പോഴും വ്യക്തികളെ അടിസ്ഥാനപ്പെടുത്തിയാണ് പാര്‍ട്ടി വന്‍ വിജയങ്ങള്‍ ഇവിടെ നേടിയതെന്ന് കാണാം. അത് ആശയപരമല്ല എന്ന് അര്‍ത്ഥം. അത് വലതു പക്ഷത്തെപ്പോലെ സാമുദായികമോ വ്യക്തിപരമായ പ്രഭാവം കോണ്ടല്ലേ?
അപ്പോള്‍ ഇടതുചിന്തയുമായി നേരിട്ട് പാര്‍ട്ടി ഇറങ്ങിയാല്‍ എങ്ങിനിരിക്കും എന്നാണ് മനോജിന്റെ രാജി കാട്ടിത്തരുന്നത്.
അത് ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കാന്‍ നേത്രുത്വം ഇറങ്ങിയാല്‍ കേരളത്തില്‍ എത്ര നേതാക്കള്‍ കാണും എന്ന് കാണാം. പ്രത്യേകിച്ചും ദൈവത്തെ തള്ളിപ്പറയാന്‍ ഭയക്കുന്ന സെമിറ്റിക് വിശ്വാസങ്ങളില്‍ നിന്നുള്ളവറ്. അണികളെ ഉപയോഗിക്കാന്‍ മാത്രം അറിയാവുന്ന പാര്‍ട്ടി അവരെ തിരുത്താന്‍ (ചിന്ത ഇടത് ആക്കാന്‍ ) ശ്രമിച്ചാല്‍ എങ്ങിനിരിക്കും എന്ന് കാണേണ്ടത് തന്നെയാണ്‍. ഇടതിനെനന്നാക്കാന്‍ എന്നൊന്നും കമന്റ് ഇട്ടുകളയരുത് . പരസ്പരവിരുദ്ധമായ ആശയവും പ്രവര്‍ത്തികളുമാണ് ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചിരിക്കുന്നത്.

Saturday, August 15, 2009

പ്രാദേശിക വാദവും കുറുക്കന്റെ കണ്ണും.

ഒരു സ്വാതന്ത്ര്യദിനം കൂടെ കടന്നു പോയി. 42 ലെ ‘ഇന്ത്യ വിടുക’ എന്ന തീക്ഷ്ണമായ മുദ്രാവാക്യം നാം മതിയാക്കിയദിനം. അതുവീണ്ടും ആഘോഷിക്കുമ്പോഴും ചിലത് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രാദേശികവാദത്തെക്കുറിച്ചും ചില കുറുക്കന്മാര്‍ അതില്‍ കണ്ണും നട്ടിരിക്കുന്നതും.
ശക്തമായ ഒരു ഭരണ രീതിയാണ്‍ നമുക്കുള്ളത്. സംസ്ഥാനങ്ങള്‍ സ്വതന്ത്രഭരണം ഉള്ളപ്പോഴും കേന്ദ്രത്തിന് എപ്പോള്‍ വേണമെങ്കിലും ഇടപെടാവുന്ന ഒരു സംവിധാനം. ഭാഷയുടെ അടിസ്ഥാനത്തിലാണ് അന്നതു വിഭജിച്ചത്.
പക്ഷേ ഈ ഫെഡറല്‍ സംവിധാനം പലപ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയുണ്ടാക്കുന്നത് കാണാം.
പ്രാദേശികവാദമാണ് ഇന്ന് നമ്മുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന പ്രധാന വെല്ലുവിളി എന്ന് തോന്നുന്നു. വ്യത്യസ്ത രാഷ്ട്രീയ സാഹചര്യത്തില്‍ അധികാരത്തില്‍ എത്തുന്ന സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അകലം പുലര്‍ത്തിപ്പോന്നു. സംസ്ക്കാരം ഒന്നിച്ചുകാണാന്‍ പലരും തയ്യാറായില്ല. ഒരോരുത്തരും അവരുടേതാണ് മഹത്തരം എന്നു നടിച്ചു. പക്ഷേ ആ സംസ്ക്കാരത്തെയെല്ലാം യോജിപ്പിക്കുന്നത് കണ്ടെത്താന്‍ ആരും ശ്രമിച്ചില്ല.
വീണ്ടും വീണ്ടും രാജ്യത്തെ വിഭജിക്കാന്‍ ഉള്ളില്‍ നിന്നുതന്നെ വാദങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കേന്ദ്രം പലപ്പോഴും സംസ്ഥാനങ്ങളുടെ പ്രശ്നം കാണാത്തതും (ആസിയാന്‍ കരാറില്‍ ) അല്ലെങ്കില്‍ രാഷ്ട്രീയസമ്മര്‍ദ്ദം കാരണം ‘കൂടുതല്‍‘ ചെയ്തുകൊടുക്കുന്നതുമൊക്കെ ഈ ഫെഡറല്‍ സംവിധാനത്തിന്റെ പ്രശ്നങ്ങളായി സമീപ കാലത്ത് കണ്ടതാണ് .നമ്മള്‍ എത്രതന്നെ വിഭജിക്കുന്നുവോ അത്രതന്നെ ദേശത്തെ പ്രതി വിചാരങ്ങളും ചുരുങ്ങും എന്നാണ് എനിക്കു തോന്നുന്നത്.
സുബ്രഹ്മണ്യഭാരതി രചിച്ച ചിലവരികളുടെ പരിഭാഷ.

“ അവള്‍ക്ക് മുഖങ്ങള്‍ മുപ്പത് കോടി
പക്ഷേ ഹ്രുദയം ഒന്ന്
അവള്‍ സംസാരിക്കുന്നത് പതിനെട്ട് ഭാഷകള്‍
എന്നാലും അവളുടെ മനസ്സൊന്ന്
നിങ്ങള്‍ക്കറിയാമോ പതിനെട്ട് ഭാഷകളില്‍
മനോഹരമായി ഞങ്ങള്‍ പാടുന്നു , നിന്റെ
മഹിമകള്‍ ബഹുവിധരീതിയില്‍ ..
..വരൂ വരൂ ഞങ്ങള്‍ക്ക് നല്‍കൂ അങ്ങയുടെ
വാഴ്ചയുടെ അനുഗ്രഹങ്ങള്‍
ഉയരൂ ! എന്റെ തായേ ഉയരൂ.”

‘Fraternity’ - സാഹോദര്യം എന്താണ് എന്ന് ഭരണഘടനയില്‍ ഡോ.ബി.ആര്‍.അംബേദ്കര്‍ ഇങ്ങനെ പറയുന്നു.

“എന്താണ് സാഹോദര്യം ? സാഹോദര്യമെന്നാല്‍ എല്ലാ ഭാരതീയരും തമ്മില്‍ സഹോദരങ്ങളാണെന്ന പൊതുവായബോധം”

പക്ഷേ ഇന്ന് നാം കാണുന്നതെന്ത് ഓരോ സംസ്ഥാനങ്ങളും പെരുമാറുന്നത് ഒരു പ്രത്യേക രാജ്യം പോലെയാണ്. മറ്റുള്ളവരുടെ സൌകര്യങ്ങളോ പ്രയാസങ്ങളോ ആരും ശ്രദ്ധിക്കുന്നില്ല. അതിര്‍ത്തിപ്രശ്നങ്ങള്‍, നദീജല പ്രശ്നങ്ങള്‍, സംസ്ക്കാരം വ്യത്യസ്തമാണെന്ന വെല്ലുവിളികള്‍, അങ്ങനെ അനേകം അനേകം പ്രശ്നങ്ങള്‍.

ഈ അവസരത്തില്‍ കര്‍ണ്ണാടക തമിഴ്നാട് സര്‍ക്കാരുകള്‍ നടത്തിയത് വലിയ വലിയ ഒരുകാര്യമാണ് . എന്നാല്‍ പല മാധ്യമങ്ങളും അതിന്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല. പലരും അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്തു.
ഞാന്‍ മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ സങ്കീര്‍‌ണ്ണമായ ഈ അവസരത്തില്‍ ഇത് തികച്ചും അവസരോചിതമായിരുന്നു. കാലഘട്ടം ആവശ്യപ്പെടുന്നതും. നമ്മള്‍ എത്രമാത്രം അറിയാന്‍ ശ്രമിക്കുന്നുവോ അപ്പോഴേ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂ. എന്നാല്‍ കര്‍‌ണ്ണാടകയിലെ മാധ്യമങ്ങളും ചില ബ്ലോഗ്ഗര്‍ മാരു (കര്‍‌ണ്ണാടകയിലെ )മൊക്കെ അതിനെ ആക്ഷേപിച്ചു കാണുന്നു. തികച്ചും നിര്‍ഭാഗ്യകരമായിപ്പോയത്. രാഷ്ട്രീയപരമായനേട്ടങ്ങള്‍ക്കല്ലാതെ (നഷ്ടമുണ്ടാകുമെങ്കിലേഉള്ളൂ) ദേശീയ പരമായ വികാരം നിലനിര്‍ത്താന്‍, അതിനെ ശക്തിപ്പെടുത്താന്‍ നടത്തുന്ന ഇത്തരം കാര്യങ്ങള്‍ പരിഹസിക്കപ്പെടുന്നത് ആശങ്കക്ക് വകനല്‍കുന്നു.
Image and video hosting by TinyPic


ഇത്തരം ചേരലുകള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യമാണ് വീണ്ടും വീണ്ടും ചില സംഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരുക്കുന്നത്.
“ഇന്ത്യ ചീന ഭായി ഭായി” (?)
മുകളില്‍ പറഞ്ഞ പ്രദേശികവാദങ്ങള്‍ നമ്മെ എങ്ങനെ ദോഷകരമായി ബാധിക്കാം എന്നതിന്റെ ചില വാര്‍ത്തകളാണ് കമ്മ്യൂണിസ്റ്റ് ചൈനയില്‍ നിന്ന് ഈയിടെ ഉയര്‍ന്നത്.
ചൈനയിലെ ഒരു വെബ്സൈര്‍റില്‍ ഒരു യുദ്ധതന്ത്ര വിദഗ്ദ്ധന്‍ എഴുതിയ ലേഖനമാണ് വിഷയം .
പാക്കിസ്താന്‍ , നേപ്പാള്‍ , ഭൂട്ടാന്‍, ബംഗ്ലാദേശ് തുടങ്ങിയ ഭാരതത്തിന്റെ അയല്‍‌രാജ്യങ്ങളെ കൂട്ടുപിടിച്ച് ഭാരതത്തെ ഇരുപതോളം ചെറുനാടുകളായി ഭിന്നിപ്പിക്കാന്‍ ബീജിങ്ങിനോട് ആവശ്യപ്പെടുന്നതാണ്‍ ലേഖനം. ചൈനയിലുള്ള കുറേയെങ്കിലും ആള്‍ക്കാരുടെ മനസ്സിലിരിപ്പ് ഇത് വ്യക്തമാക്കുന്നു. അല്ലെങ്കിലും അവര്‍ക്ക് സാമ്രാജിത്യമോഹമില്ല എന്ന് പറയാന്‍ കഴിയില്ലല്ലോ,ഇന്ത്യയില്‍ കമ്മ്യൂണിസ്ര്‍ര്‍കള്‍ ഒഴികെയുള്ളവര്‍ അതു സമ്മതിക്കുകയും ചെയ്യും.
ഈ വിഭജനത്തിന്‍ അനേകം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവര്‍ നല്‍കുന്നു. ഉദാഹരണത്തിന് ബംഗാളില്‍ വംശീയത ഉയര്‍ത്തി അവരെ ബംഗ്ലാദേശിനോടൊപ്പം ചേര്‍ക്കാമത്രേ. ഇങ്ങനെ ഓരോ പ്രദേശത്തിനും അവര്‍ ഉപാധികള്‍ ബീജിങ്ങിനു നല്‍കുന്നു. തമിഴ് ഈഴവുമായി ബന്ധപ്പെട്ട നേതാക്കളുമായി ചൈന ഒരിക്കല്‍ ബന്ധപ്പെട്ടിരുന്നു എന്നത് തന്നെ ഇത് വെറും ലേഖനമായി കണ്ട് തള്ളേണ്ടതല്ല എന്ന മുന്നറിയിപ്പ് നല്‍കുന്നു. അവസരം കിട്ടുമ്പോഴൊക്കെ ചൈന ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്നതിന്‍ സംശയം വേണ്ട. അസ്സമില്‍ ഉള്‍ഫ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കണം എന്നും ഇതില്‍ പറയുന്നു (ഇപ്പോള്‍ രഹസ്യമായി ചെയ്യുന്നതിനെ പരസ്യമാക്കണമെന്ന്)

ഇന്ത്യ ചൈന ചര്‍ച്ച ഒരിടത്തുമെത്താതെ പോയതും ചൈനയുടെ ഈ ഉള്ളിരിപ്പുകൊണ്ടാവണം.
അടുത്ത വര്‍ഷം ‘ഇന്ത്യ ചൈന സൌഹ്രുദവര്‍ഷ’മായി ആചരിക്കുമത്രേ. എങ്കില്‍ അതു നമ്മള്‍ചെയ്യുന്ന ഏര്‍റവും വലിയ മണ്ടത്തനമായിരിക്കും.
ഏഷ്യയില്‍ ആധിപത്യമുണ്ടാക്കാന്‍ അവര്‍ക്ക് തടസ്സം തീര്‍ച്ചയായും ഇന്ത്യതന്നെയാണ്. ഇവിടുത്തെ ചൈനാപ്രേമികള്‍ ഇത്തരം കാര്യങ്ങളില്‍ മൌനം ഭജിക്കത്തേ ഉള്ളൂ. കാരണം അവര്‍ സ്വപ്നം കാണുന്നത് ലോകം മുഴുവന്‍ ഒറ്റ നേത്രുത്വത്തില്‍ കൊണ്ടെത്തിക്കാനാണ്‌‍. പക്ഷേ അവര്‍ മനസ്സിലാക്കേണ്ടത് ഇവിടെ എത്രമാത്രം ഭാഷയോ വിശ്വാസങ്ങളോ ഉണ്ടെങ്കിലും എല്ലാം ഒന്നിപ്പിച്ചു നിര്‍ത്തുന്ന നാനാത്വത്തില്‍ ഏകത്വം എന്ന വിശ്വാസമാണ്. സാസ്ക്കാരികതയില്‍ ഊന്നിയ ദേശീയബോധമാണ് യുഗങ്ങള്‍ക്ക് മുന്‍പ് രചിച്ച പുരാണത്തില്‍ നിന്നെടുത്തതാണ് ഭാരതം എന്ന സങ്കല്‍പ്പം. അതുകൊണ്ടുതന്നെ അതു യുഗങ്ങളോളം നിലനില്‍ക്കുകതന്നെ ചെയ്യും.

Saturday, August 1, 2009

പുണര്‍തവും സെന്റ്ജോര്‍ജ്ജും പിന്നെ ഭഗവാന്‍ ശ്രീരാമനും

ജ്യോതിഷം ഇന്നു നല്ല ധനസമ്പാദന മാര്‍ഗ്ഗമാണ്. വിശ്വാസികള്‍ കൂടുമ്പോള്‍ അതിനു പ്രചാരം ലഭിക്കുന്നതും എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നത് , സ്വാഭാവികം തര്‍ക്കമില്ല.
പക്ഷേ ചന്തുവിനെ(വേറെ സ്റ്റാന്റേര്‍ഡ് തൂലികാ നാമമൊന്നും തല്‍ക്കാലം കിട്ടീല) ഞെട്ടിച്ച ചില പരമാര്‍ത്ഥങ്ങളാണ് പറയുവാന്‍ പോകുന്നത്.

ഒരു സുഹ്രുത്ത് ആണ് അത് പറഞ്ഞത്. ആശാന്‍ നബി ഭജനം അന്യേഷിച്ചു നടപ്പാണ്.
“യെവന്‍ മതം മാറാന്‍ പോണാ” എന്നാണ് പെട്ടെന്ന് തോന്നിയത്..
“എടാ എനിക്കു മുസ്ലീം സുഹ്രുത്തുക്കള്‍ ഉണ്ട്.വേണമെങ്കില് അവരോട് ചോദിക്കാം“. ഞാന്‍ അവനോട് പറഞ്ഞു. “പക്ഷേ എന്തിനാണിത്? വല്ല പഠനമോമറ്റോ അണോ?“

അവന്റെ മറുപടിയാണ് എന്നെ ഞെട്ടിച്ചുകളഞ്ഞത്.

“എന്റെ നാള്‍ പുണര്‍തമാണ് ”

“അതിന് നബിയുമായി എന്തു ബന്ധം?”

“മനോരമയിലെ വിഷു ഭലം നീ കണ്ടില്ലേ? എന്റെ സമയം അത്ര ശരി അല്ല. അതില്‍ പറഞ്ഞ ഏതാണ്ട് എല്ലാ കാര്യങ്ങളും ചെയാം. രണ്ട് സെന്റ് ജോര്‍ജ് പള്ളികളില്‍ മെഴുകുതിരി നേര്‍ച്ച കഴിഞ്ഞു. രണ്ടെണ്ണം കിട്ടാന്‍ പെട്ടപാടേ . പക്ഷേ മെക്കാ സന്ദര്‍ശനവും ഈ നബി ഭജനവും ആണ് പ്രശ്നം.പുള്ളിയെ എനിക്ക് ഇതുവരെ അറിയത്തുപോലുമില്ല. വല്ല ഫോട്ടോയോ മറ്റോ കിട്ടുമോ? പിന്നെ ഈ മെക്കയില്‍ ഹിന്ദുക്കളെയൊക്കെ കയറ്റുമോ? ഒന്നിനും ഒരു കുറവുവേണ്ടെന്നാ വീട്ടുകാരു പറയുന്നേ”

ഞാന്‍ സ്തംഭിച്ചു നിന്നു പോയി.

“അത് മറ്റ് മതക്കാര്‍ക്കു വേണ്ടിയാണ്. ഇതൊക്കെ ഈ ജ്യോതിഷികളുടെ ബിസിനസ്സ് തന്ത്രമല്ലേ. ഇതൊക്കെയാണ് പറ്റിയ സമയം, അതു മുതലാക്കാന്‍ വേണ്ടി ഇറങ്ങിക്കോളും , യധാര്ത്ഥ ജ്യോതി ശാസ്ത്രത്തിന് കളങ്കം ഉണ്ടാകാന്‍. സത്യത്തില്‍ എനിക്ക് ഇതിലൊന്നും വല്യ വിശ്വാസമില്ല.”

എന്റെ വിശ്വാസം അവനു പുല്ലു വില! പിന്നെ മറ്റ് മതക്കാരുടെ കാര്യം, മൊത്തം അനുഗ്രഹവും പോരട്ടേന്ന് !!!

പിന്നെ കുറച്ചുകൂടുതല്‍ പണിപ്പെടേണ്ടിവന്നു അവന്റെ മെക്കയിലെ ‘വിസ’ തട്ടാന്‍.

“ഈ സെന്റ് ജോര്‍ജ്ജ് ആരാ? ഇവിടെയുണ്ടായിരുന്ന ദൈവങ്ങളെയൊക്കെ പരിഹാസത്തോടെ വിദേശത്ത് പോയി എഴുതിയ കൂട്ടത്തില്‍ പെട്ട അളാ കക്ഷി, അതായത് നീ വിശ്വസിക്കുന്നവരെ”

“ആണോ”
“അല്ലപിന്നെ , ഇനി അങ്ങേര് ദൈവീകനാ‍ണോ എന്ന് ക്രിസ്ത്യാനികള്‍ക്ക് തന്നെ മൊത്തത്തില്‍ ഒരു അഭിപ്രായം ഇല്ല. ക്രിസ്ത്യാനികള്‍ ഏക ദൈവ വിശ്വാസികളാണെന്നല്ലേടാ നമ്മളൊക്കെ പഠിച്ചു വച്ചേക്കുന്നത്?”

“അതു ശരിയാ”

“പിന്നെ മതം സ്ത്ഥാപിക്കാ൯ വന്നയാളെ പ്രാര്‍ത്ഥിക്കാ൯ പറയുമോ അതോ ക്രിസ്തുവിനെ പ്രാര്‍ത്ഥിക്കാന്‍ പറയുമോ ഒരു ക്രിസ്ത്യാനി”

“അതു നേരാണ് ”

“പിന്നെ നബിയുടെ കാര്യം. പരമ ശക്തനായ അള്ളാഹുവിനെ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു മരുഭൂമിയായ മരുഭൂമി മുഴുവന്‍ നടന്നയാളാണ് നബി. എന്നാല്‍ ഇവിടെ നിനക്കു പറഞ്ഞേക്കുന്നതെന്താ? നബി ഭജനം. മെക്കാ സന്ദര്‍ശനമോ? അത്രക്ക് രൂപാ ഉണ്ടെങ്കില്‍ വല്ല കൈലാസ യാത്രയ്ക്കോ മറ്റോ പോടേ.“

“അണ്ണാ ഈ ഹജ്ജ് സബ്സിഡി ഒക്കെ ഇല്ലേ? അതാണ് അതു കൂടെ ചെയ്യാം എന്ന് വിചാരിച്ച്ത്! കൈലാസം ആ വകുപ്പില്‍ പെടില്ലല്ലോ”.
ദൈവമേ. ചുമ്മാകിട്ടുന്നതിനോടുള്ള ആര്‍ത്തി അവന് ഇപ്പോഴും പോയിട്ടില്ല.
“പിന്നേ.. മെക്ക പോയിട്ട് അതിന്റെ പരിസരത്തുള്ള റോഡ് പോലും നിനക്ക് വിലക്കപ്പെട്ടതാണ്”.

“ഇതിന്റെ പേരില് മതമൊന്നും നീമാറാന് പോണില്ലല്ലോ. ”
“അയ്യോ ഇല്ലേ..!! അതൊക്കെ എനിക്കറിയാം!”
“അപ്പൊ അറിയേണ്ടത് ഒന്നും നിനക്ക് അറിയില്ലെന്ന് മനസ്സിലായല്ലോ?”

അങ്ങനെ വല്ലവിധനെയും അവനെ പറഞ്ഞു വിട്ടു.
എന്റെ പേടി അതല്ലായിരുന്നു.
ഞാന്‍ പറഞ്ഞ വച്ചിട്ട് അവന് സെന്റ്ജോര്‍ജ്ജിനെ വിട്ട് ക്രിസ്തുവിനേയും നബിയെ വിട്ട് അള്ളാഹുവിനേയും പിടിക്കുമോഎന്നാണ് ? ഉപദേശം കൊടുത്തത് ഞാന്‍ ആണ് എന്നും വരും! ദൈവമേ (എല്ലാവരേയും ഒന്നിച്ച് സ്മരിച്ചുപോയി).
അത്രക്ക് ഈ ജ്യോതിഷത്തിലൊക്കെ വിശ്വാസമുള്ളവരാ ആ വീട്ടുകാര്.

പിന്നീട് മനോരമ സൈറ്റില്‍ കയറിയപ്പോഴാ സംഗതിയുടെ ഗുരുതരാവസ്ത മനസ്സിലായത്.
എന്റെ നാളും നോക്കി. എനിക്ക് തിരുവനന്തപുരത്തെ ഭീമാപ്പള്ളിയാണ് പറഞ്ഞിരിക്കുന്നത്-ഭീമാ പള്ളിപോലുള്ള ‘മാതാ’ പള്ളികളിലോ എന്ന്. ( എന്തര് ‘മാതാ’ പള്ളിയാ? ലാദ൯ കാണാത്തത് ഭാഗ്യം പള്ളിയെ വര്‍ണ്ണിച്ചിരിക്കുന്നതേ ) .



ഈ രസകരമായ പ്രവചനങ്ങള് നോക്കൂ.





ശീരാമനു തതുല്യമാണ് സെന്റ് സെന്റ്ജോര്‍ജ്ജും നബിയും.
വിഷുണുഭജനം സമം നബി ഭജനം
ഭാഗവതപാരായണം സമം ബൈബിള് സങ്കീര്‍ത്തന ഭാഗം (ക്രുത്യമായി ഭാഗം കണ്ടുപിടിച്ചു കളഞ്ഞു)

പ്രത്യക്ഷ്ത്തില്‍ മതസൗഹാര്‍ദത്തിന്റെ അപൂര്‍വ്വ സമവാക്യം.
പക്ഷേ ഒരു ജ്യോതിഷി ഇതു എന്തു അടിസ്ഥാനത്തിലാണ് പറയുന്നത് എന്നാണ് ചന്തുവിനു മനസ്സിലാകാത്തത്.

ശ്രീരാമനു തതുല്യമാണ് സെന്റ്ജോര്‍ജ്ജ് എന്ന് ഒരു ക്രിസ്ത്യാനിയോട് പറഞ്ഞാല്‍ ഈ ജ്യോതിഷിയെ ഒരു സത്യക്രിസ്ത്യാനി “സാത്താനേ” എന്നു വിളിക്കും (അതു സത്യമായതു കൊണ്ട് ചന്തുവിനു വിരോധമില്ല).

ശ്രീരാമക്ഷേത്രത്തിനു സമമാണ് മെക്കയെന്നോ ബീമാപള്ളിക്കു സമമാണ് വേളാങ്കണ്ണിയെന്നോ നമ്മുടെ സക്കീറിന്റെ ആറുവയസ്സായ മകന്‍ ഷുക്കൂറിനോട് പോയിപറഞ്ഞാല്‍ പോലും കിട്ടും നല്ലതെറി.
സര്‍ക്കാറിന്റെ ചിലവില്‍ മദ്രസ്സയില്‍ പോയിപഠിക്കുന്ന അവന്‍ പഠിച്ചിരിക്കുന്നതാണ് അള്ളാഹുവാണ് ഏകദൈവമെന്ന്.

വേറൊന്ന്.

ഇതു പോലെ ഒരുപാടുണ്ട് അവരുടെ സൈറ്റില് വിഷു പ്രവചനം പോയിനോക്കിയാല് മതി. ഒരോന്നും എടുത്ത് ഈ താരതമ്യം പഠനം ചെയ്യാന്‍ നിന്നാല്‍ ഇവിടെ ഒന്നും നില്‍ക്കില്ല.

വളരെ വ്യക്തമായിരുന്നു ഇതിലൂടെ വായിച്ചു പോകുമ്പോള്‍ .
ടീവി ചാനലുകളിലൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് , അത് തികച്ചും ഭിന്നമാണ് അതില്‍ കര്‍മ്മങ്ങള്‍ എടുത്തു പറയാറില്ല.
ക്രിസ്ത്യാനികള്‍ പള്ളികളിലോ മുസ്ലീംകള് മസ്ജ്ജിദിലോ പോകണം എന്നേ പറയൂ (ചന്തുവിനു അവിടേം ഒരു സംശയം -അത് ജ്യോതിഷി പറഞ്ഞിട്ടു വേണോ അവര്‍ പോകാന്‍) .
ഇന്നത് - ഇന്നത് എന്ന് തിരിച്ചുപറയില്ല – കാരണം അതിന് അടിസ്ഥാനമില്ല. എന്നാല്‍ ഇത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു .ജ്യോതിഷി സ്വന്തം ഇഷ്ടത്താല്‍ എഴുതിയതോ (അതാകാനാണ് വഴി ) അച്ചായന്‍ പറഞ്ഞിട്ടോ ആണ് ഈ കടും കൈ. അദ്യത്തേതാകാനാണ് സാദ്ധ്യത.
തന്റെ പ്രവചനത്തിന്റെ ശ്രോതാക്കളുടെ എണ്ണം കൂട്ടാനോ? . ഞാന്‍ ഇത് വെറുതേ എന്തെങ്കിലും ധാരണയുടെ പുറത്ത് എഴുതുന്നതാണെന്ന് കരുതരുത്. ഒന്നു മനസ്സിരുത്തി ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാകും .പരിഹാര ക്രിയകളാണല്ലോ വിഷയം. ഹിന്ദു ദൈവങ്ങളുടെ പരാമര്‍ശം എടുക്കൂ. ക്രുത്യമായി കാര്യ കാരണ സഹിതം (ഗ്രഹങ്ങളും ദൈവങ്ങളുമായുള്ള ബന്ധം) എഴുതിയിട്ടുണ്ട്. എല്ലാവരേയും ജ്യോതിഷത്തിലേക്ക് അടുപ്പിക്കാനാണെന്ന വാദം അതിനാല്‍ തന്നെ നിലനില്‍ക്കില്ല. ശാസ്ത്രമാണ് എന്നതിലുപരി വിശ്വാസപരമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ആ പ്രവചങ്ങള്‍. നബി സ്തുതിയും , ഭീമാപ്പള്ളി പ്രാര്‍ത്ഥനയുമൊക്കെ ഏത് ഗ്രഹനില വച്ചാണ് പറയുന്നതെന്ന് ഇവര്‍ വ്യക്തമാക്കണം. ചുമ്മാ ന്യായം പറഞ്ഞാല്‍ പോര. വ്യക്തമായ നിലകള്‍ വച്ചുപറയണം,ശാസ്ത്രീയമായി .
സത്യത്തില്‍ ഇത് ഒരു സംസ്ക്കാരത്തിന്റേയോ ഒരു മതത്തിന്റേയോ മാത്രം പ്രശ്നമല്ല. ഈ ഗ്രഹങ്ങളെ അടിസ്ധാനമാക്കിയാണ് അവരൊക്കെപ്പോലും (നബിയും ക്രിസ്തുവുമൊക്കെ) പ്രവര്‍ത്തിക്കുന്നതെന്ന് . അത് മറ്റ് മതക്കാര്‍ സമ്മതിക്കുമോ? എങ്കില്‍ എനിക്ക് യാതൊരു വിഷ്മവും ഇല്ല. നമ്മുടെ ദൈവങ്ങളെ അനുസരിച്ചാണ് നബിയും മറ്റു മൊക്കെ പ്രവര്‍ത്തിക്കുന്നതെങ്കില്‍ (എന്റെ അഭിപ്രായമല്ല അവരുടെ വ്യാഖ്യാനം അങ്ങനെയാണ്). അവരൊന്നും ഈ വിഷയത്തില്‍ പ്രതികരിക്കത്തത് വ്യക്തമാണ്. അവരെ ഇതു ബാധിക്കുന്നില്ല. അച്ചായന് അറിയാം കുഞ്ഞാടുകള്‍ ഒന്നും “വഴിതെറ്റി” ശ്രീരാമ ക്ഷേത്രത്തിലൊന്നും പോകില്ലെന്ന്. അതു കൊണ്ടാണല്ലോ ഈ അടിസ്ഥാനമില്ലാത്ത താരതമ്യം മനോരമ പോലെ വലിയ സമൂഹം വായനക്കാര്‍ ഉള്ള പത്രങ്ങള്‍ അനുവദിക്കുന്നത്. അവര്‍ക്കറിയാം ഇത് ബാധിക്കാന്‍ പോകുന്നത് ഒരു സമൂഹത്തെ മാത്രമാണെന്ന്.


അപ്പോള്‍ ഇതു ആര്‍ക്കുവേണ്ടിയാണ് ? ഞാന്‍ മുകളില്‍ പറഞ്ഞതാണ് കാര്യം.
ഇവിടെ വിശാല അര്‍ത്ഥത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരുസമൂഹമുണ്ട് .
അവരെ മാത്രമാണ് ഇതൊക്കെ ചെയ്യിക്കാന്‍ കഴിയുന്നത്. അതേ ഹിന്ദുക്കളെ. അവര്‍തന്നെയാണ് ഇതൊക്കെ ചെയ്യാന്‍ പോകുന്നത്.

വേറെ ചിലഭയങ്ങള്‍ കൂടെ ഉണ്ട് . ഒരുതരം ഹൈജാക്കിംഗ്.
ഹിന്ദു മതപരമായ ചടങ്ങുകളില്‍ ഉള്ള കൈകടത്തലിനു രണ്ടുമാനമുണ്ട്.
സംസ്കാരത്തെ അംഗീകരിക്കുകയോ അല്ലെങ്കില്‍ അതിനെ ഗ്രസിക്കുകയോ ചെയ്യുക.
അതുമായി ബന്ധപ്പെട്ട് ഇവിടെ എഴുതണം എന്നു തോന്നിയില്ല. അതു പിന്നീടൊരിക്കല്‍ ആകാം (നെല്ലിപ്പലക കാണട്ടെ).




Sunday, July 26, 2009

എം ജി കോളേജിലെ സംസ്കാരിക വിരുദ്ധ ചെയ്തികള്‍

വളരെ വിചിത്രവും നിര്‍ഭാഗ്യകരവുമായ സംഭവങ്ങളാണ് എന്‍ എസ്സ് എസ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.ജി കോളേജില്‍ ഈയിടെ ഉണ്ടായത്. സാംസ്കാരിക പൈത്രുകത്തിലും ദേശീയബോധത്തിലും പ്രബുദ്ധരായ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം അവിടെ ഉണ്ടായതു മുതല്‍ പുതിയതായി ചേരുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ചുകൊണ്ട് നടത്തി വരുന്നതാണ് സരസ്വതി പൂജ. എന്നാല്‍ ഇപ്പോള്‍ അവിടെ ചുമതലയേറ്റിരിക്കുന്ന പ്രിന്‍സിപ്പല്‍ നമ്മുടെ സംസ്കാരത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ട് അവിടെ അതു പാടില്ല എന്നാണ് പറയുന്നത്.
എട്ടുപേരെ അതിന്റെപേരില്‍ പിരിച്ചുവിടുകയും ചെയ്തുഎന്നാണ് അറിഞ്ഞത്.
എന് എസ്സ് എസ്സിന്റെ നിയന്ത്രണത്തില്‍ ഇരിക്കുന്ന ഒരു കോളേജില്‍ ഇതു തികച്ചും ദൌര്‍ഭാഗ്യകരമായിപ്പോയി. നവാഗതരെ റാഗിങ് ചെയ്തും മറ്റും സ്വീകരിക്കുന്ന സീനിയറുകളില്‍നിന്നും തികച്ചും വ്യത്യസ്തമായ പാത സ്വീകരിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് അവര്‍ ചോദ്യം ചെയ്തിരിക്കുന്നത്.

സത്യത്തില്‍ വേണ്ടത് എന്തായിരുന്നു ,മഹത്തായ ഒരു ഹിന്ദു സമുദായത്തെ പ്രതിനിധീകരിക്കുന്നവരാണ് എന്‍ എസ്സ് എസ്സ്, അവര്‍ സ്വയം മുന്നിട്ടുനിന്നു ചെയ്യേണ്ടതായിരുന്നതല്ലെ ഈ പൂജ. ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റോ മുസ്ലീം മാനേജ്മെന്റോ (അടുത്തുതന്നെ ദേവാലയവും ഉണ്ടാകും-അതവരുടെ മതബോധം) ആയിരുന്നെങ്കില്‍ തീര്‍ച്ചയായും അവിടെ പ്രാര്‍ത്ഥ്ന ഉണ്ടാകുമായിരുന്നില്ലേ. അതിനാല്‍ മതപരമായ ഒരുചടങ്ങായി പരിഗണിച്ചാല്‍ പോലും അതിനെ കുറ്റമായി കാണുന്നതെങ്ങനെ ? അപ്പോള്‍ പ്രിന്‍സിപ്പലിനെ നയിച്ചചിന്ത എന്താണ്. തികച്ചും കമ്മ്യൂണിസ്റ്റ് സഹയാത്രികനായതിനാലാവും ഇദ്ദേഹത്തിന് ഇതിലൊക്കെ അസഹിഷ്ണുത തോന്നിയത്. അവിടെ എസ് എഫ് ഐ യെ കുടിയിരുത്താനുള്ള തന്ത്രത്തിന്റെ ഭാഗമല്ലേ ഇത് എന്ന സ്വാഭാവിക സംശയമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ളത്.

സരസ്വതീപൂജ അങ്ങനെ മതപരമായി പോലും ചുരുക്കികാണേണ്ട ഒന്നല്ല എന്നതല്ലേ വസ്തുത. ജാതിമത വ്യത്യാസമില്ലാതെ നമ്മുടെ സമൂഹത്തില്‍ നില്‍ക്കുന്ന അചാ‍രമാണ് എഴുത്തിനിരുത്തും മറ്റും . സരസ്വതീ വന്ദനത്തോടെയാണ് നമ്മുടെ പൂര്‍വ്വിക ഗുരുകുലങ്ങളില്‍ പഠനം തുടങ്ങുയിരുന്നതുതന്നെ. പുസ്തകം സരസ്വതി ആണെന്നാണ് നമ്മുടെ വിശ്വാസം അതിനാല്‍ തന്നെ പുസ്തകം തറയില്‍ വിഴുമ്പോഴും
മറ്റും എടുത്തു തൊഴുതുപോന്നു. ഇതൊന്നും അറിയാത്ത ഒരാളാണോ കോളേജിനെ നയിക്കുന്നത്?. 1928 ല്‍ ആണ് കരയോഗം നിലവില്‍ വരുന്നത് , എന്‍.എസ്സ്.എസ്സിന്റെ ഉദേശ്യം പദ്ധതിയില്‍ വ്യക്തമാക്കുന്നു.
മതബോധമുണ്ടാക്കി ജീവിതത്തെ പരിശുദ്ധമാക്കുക , സഹോദര സമുദായമൈത്രിക്കും സാധുജനപരിപാലനത്തിലും പ്രവര്‍ത്തിക്കുക തുടങ്ങിയവ ലക്ഷ്യങ്ങളില്‍ പെടുന്നു.
ഇതില്‍ ഏതാണ് ഈ കോളേജില്‍ നടപ്പിലാക്കിവന്നതെന്നറിയില്ല. നേത്ര്ത്വത്തിനു പറ്റിയിരിക്കുന്ന അന്ധത ഇവിടെയും ബാധിച്ചിരിക്കുന്നതാവാം.

ചിന്തിക്കാന്‍ ചിലത്:
“ജനഹിതം നോക്കി കോളേജുകള്‍ നടത്താനാവില്ല എന്ന് പണിക്കര്‍ (സ്വാശ്രയ പ്രശ്നം)‍.“
ജനഹിതമോ സമുദായഹിതമോഇല്ലാതെ എന്തിനാണിങ്ങനെ ഒരു സംഘടന നായരേ?

കാര്‍ഗ്ഗില്‍ - കേള്‍ക്കേണ്ട ചിലത്

ഭാരതീയരില്‍ ദേശീയബോധവും ഐക്യവും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കാര്‍ഗ്ഗില്‍ രക്തസാക്ഷിത്വദിനം ഇന്ന്.


ധീര രക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് തന്നെ ചിലത് പറയട്ടെ.

“കാര്‍ഗില്‍ വിജയം എന്‍.ഡി.എയുടേതല്ലേ അതവര്‍ അഘോഷിക്കട്ടെ”
കോണ്‍ഗ്രസ്സ് എം പി ആയ റഷീദ് അല്‍വിയുടെ വാക്കുകളാണിവ. ഒരു സാധാരണ പൗരനുള്ള ദേശസ്നേഹമോ ദേശീയവികാരമോ പോലും രാഷ്ട്രീയക്കാര്‍ക്കില്ല എന്നതിന്റെ സമീപകാല ഉദാഹരണമാകുന്നു ഇത്. പ്രധാനമന്ത്രി ആദ്യമായാണ് ഇന്ന് ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇത്തരത്തില്‍ ഉള്ള വികാരത്തിന്റെ ഭാഗമായാകാം യു.പി.എ ഇതുവരെ കാര്‍ഗ്ഗില്‍ സ്മരണകള്‍ക്ക് പ്രാധാന്യം കൊടുക്കാത്തത്, ചില മാധ്യമങ്ങള്‍ അതുപറയുന്നുമുണ്ട് .

രാജ്യത്ത് തീവ്രവാദവും പ്രാദേശികവാദവുമൊക്കെ സ്പഷ്ടമായിക്കാണുന്ന ഈ
കാലത്ത് കാര്‍ഗ്ഗില്‍ വിജയം പോലുള്ള ദേശീയ വികാരം ഉണര്‍ത്തേണ്ട വിഷയങ്ങളില്‍
രാഷ്ടീയം കലര്‍ത്തുന്നത് തികച്ചും ദൌര്‍ഭാഗ്യകരമാണ്. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമാകുന്നില്ല.ഇവരെപ്പോലുള്ളവര്‍ ‍മുന്‍കൈയ്യെടുത്തിരുന്നെങ്കില്‍ യമുനാതീരത്ത് ആ ധീരജവാന്മാരുടെ ഓര്‍മ്മയ്ക്കായി സ്മാരകം തീര്‍ക്കാമായിരുന്നു.
രാഷ്ടീയക്കാരുടെ സ്മാരകങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന ആ മണ്ണ് അഭിമാനിച്ചേനേ. അതൊന്നും ഉണ്ടാകാതിരിക്കുന്നത് ഇത്തരത്തില്‍ ഉള്ള ഇടുങ്ങിയ ചിന്തകളാണ്. അതുതന്നെയാണ് നാടിന്റെ ശാപവും.

സെപ്റ്റംബര്‍ 11 നെഅനുസ്മരിപ്പിക്കുന്നതിനു അമേരിക്ക അവിടെ സ്മാരകം തീര്‍ത്തിരിക്കുന്നത് കണ്ട് നാം പഠിക്കണം.അവര്‍ അതിനെ ദേശീയബോധം ഉളവാകുന്ന ചടങ്ങായി മാറ്റുന്നു , മരിച്ചത് പൌരന്മാരാണെങ്കില്‍ക്കൂടി, നമ്മുടെ അവസ്ഥ എന്താണ്? അവരക്കാളുമൊക്കെ പാരമ്പര്യമുള്ള ഒരുരാഷ്ട്രമാണ് ഇത്തരം കാര്യങ്ങളില്‍ താല്പര്യം കാട്ടാതിരിക്കുന്നത് എന്നത് ദേശസ്നേഹമുള്ള എല്ലാവരേയും വിഷമിപ്പിക്കുന്നതാണ്.

ഇത്തരം കാര്യങ്ങളില്‍ പോലും ഐക്യമുണ്ടാക്കാന്‍ നമുക്കുകഴിയുന്നില്ല. ആ ധീരര്‍ക്കു പ്രണാമം അര്‍പ്പിച്ച്കൊണ്ട് ഇനിയെങ്കിലും അതുണ്ടാകട്ടെയെന്നു പ്രതീക്ഷിക്കുന്നു.

Friday, May 15, 2009


Powered by Blogger